ലണ്ടൻ: റഷ്യൻ അതിർത്തിക്കു സമീപത്തുകൂടി പറന്ന യുകെ പ്രതിരോധ മന്ത്രിയുടെ വിമാനത്തിന്റെ ജിപിഎസ് സിഗ്നലുകൾ തടസപ്പെട്ടതായി റിപ്പോർട്ട്. യുകെ പ്രതിരോധ മന്ത്രി ജോൺ ഹീലി സഞ്ചരിച്ച ആർഎഎഫ് (റാഫ്) ജെറ്റിന്റെ സിഗ്നലുകൾ മൂന്നുമണിക്കൂറാണ് തടസപ്പെട്ടത്.
വ്യാഴാഴ്ച എസ്തോണിയയിൽനിന്നു യുകെയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. എസ്റ്റോണിയയിലെ ബ്രിട്ടീഷ് സൈനികരെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം.
ജിപിഎസ് പ്രവർത്തനരഹിതമായതോടെ പൈലറ്റുമാർക്ക് മറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവന്നു. സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല.
ഹീലിയെ മനഃപൂർവം ലക്ഷ്യം വച്ചതാണോയെന്ന് വ്യക്തമല്ല. പക്ഷേ വിമാന ട്രാക്കിംഗ് വെബ്സൈറ്റുകളിൽ വിമാനപാത ദൃശ്യമായിരുന്നു. റഷ്യയാണിതിനു പിന്നിലെന്നാണ് കരുതുന്നത്.